ADVERTISEMENT

കിൻഷാസ∙ ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ വിറുൻഗ ദേശീയോദ്യാനത്തിലെ ഡാകാസി എന്ന പെൺഗൊറില്ല 14–ാം വയസ്സിൽ മരിച്ചു. സംരക്ഷകനും വിറുൻഗ ദേശീയോദ്യാനത്തിലെ റേഞ്ചറുമായ ആന്ദ്രേ ബോമയുടെ കൈകളിൽ കിടന്നാണു ഡാകാസിയുടെ മരണം. കുറച്ചുകാലമായി രോഗംമൂലം അവശയായിരുന്നു. 

2019 ൽ ബോമ എടുത്ത സെൽഫിയിൽ പോസ് ചെയ്തതോടെയാണ് ഡാകാസി പ്രശസ്തയായത്. ഡാകാസിയുടെ അമ്മ 2007 ൽ വേട്ടക്കാരുടെ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് ബോമയായിരുന്നു അവളെ സംരക്ഷിച്ചിരുന്നത്. ഡോക്യുമെന്ററികളിലും വിഡിയോകളിലും ഡാകാസി അഭിനയിച്ചിട്ടുണ്ട്.

English Summary: Gorilla Ndakasi has died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com