ചുറ്റും മരണം, അവൾ ജീവിതത്തിലേക്ക്; സിറിയയിൽ ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞിനു ജന്മമേകി അമ്മ മരിച്ചു

turkey-earth-quake-rescued-child-image
അതിജീവനം... ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പിറന്നുവീണ പെൺകുഞ്ഞ് സിറിയയിലെ അഫ്രിനിലുള്ള ആശുപത്രിയിൽ. ചിത്രം: എഎഫ്പി
SHARE

ഡമാസ്കസ് ∙ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ സിറിയൻ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലാണ് അവൾ പിറന്നുവീണത്. രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോ‍ൾ അവളുടെ പൊക്കിൾക്കൊടി അമ്മയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേ‍ർപ്പെട്ടിരുന്നില്ല. കുഞ്ഞിനു ജന്മം നൽകിയ ശേഷമാകണം ആ അമ്മ മരണത്തിനു കീഴടങ്ങിയത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു പിറന്ന് അധിക നേരമാകും മു‍ൻപു കുഞ്ഞിനെ കൈകളിലെടുക്കുന്ന രക്ഷാപ്രവർത്തകന്റെ വിഡിയോ സിറിയൻ മാധ്യമപ്രവർത്തക സെയ്ന എർഹെയാണു ട്വിറ്ററിൽ പങ്കുവച്ചത്. അമ്മയ്ക്കൊപ്പം കുഞ്ഞിന്റെ പിതാവും മറ്റു കുടുംബാംഗങ്ങളുമെല്ലാം കൊല്ലപ്പെട്ടുവെന്നാണു വിവരം. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഭവനരഹിതരായി അഫ്രിൻ നഗരത്തിലെ ജെൻഡറസ് പട്ടണത്തിൽ അഭയാർഥികളായി കഴിയുകയായിരുന്നു ഈ കുടുംബം. സിറിയൻ നഗരമായ അലപ്പോയിലും ഒരു കുട്ടിയെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷിച്ചു.

English Summary : New born baby rescued in earthquake affected Syria

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.