ADVERTISEMENT

ഗാസ ∙ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയ ഗാസയിൽ 15 മരണം. ഇന്നലെ പുലർച്ചെ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതിനുപിന്നാലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ കാറിനുനേർക്കു ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിലും 2 പേർ കൊല്ലപ്പെട്ടു. മിസൈലുമായി പോയ ഭീകരസംഘത്തിന്റെ കാർ ഡ്രോൺ ഉപയോഗിച്ചു തകർത്തതെന്നാണു ഇസ്രയേൽ സേനയുടെ വിശദീകരണം.  പലസ്തീ‍ൻ പ്രതിരോധസംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ മൂന്നു നേതാക്കളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

40 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ഗാസയിൽ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ 4 സ്ത്രീകളും 4 കുട്ടികളുമുണ്ട്. 22 പേർക്കു പരുക്കേറ്റു. തങ്ങളുടെ പൗരനായ ഡോ. ജമാൽ ഖസ്വാനും ഭാര്യയും മകനും കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചു. കൊല്ലപ്പെട്ട ഇസ്‌ലാമിക് ജിഹാദ് നേതാക്കളുടെ അപ്പാർ‍ട്മെന്റിനു സമീപമായിരുന്നു ഡെന്റൽ ഡോക്ടറായ ഖസ്വാനും കുടുംബവും താമസിച്ചിരുന്നത്. ആക്രമണത്തെ ഈജിപ്ത് അപലപിച്ചു.

English Summary : Israel air strikes in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com