ADVERTISEMENT

വത്തിക്കാൻ‍ സിറ്റി ∙ രണ്ടു മാർപാപ്പമാർ ഒരുമിച്ച് ആശീർവദിക്കുന്നതിനു സെന്റ് പീറ്റേഴ്സ് ചത്വരം വേദിയായി. കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയും കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ മാർപാപ്പ തവദ്രോസ് രണ്ടാമനും ഒരുമിച്ചു പ്രാർഥിച്ച് വിശ്വാസികളെ ആശീർവദിച്ചു.

കത്തോലിക്കാ സഭയും കോപ്റ്റിക് സഭയും ആദ്യമായി അനുരഞ്ജന ചർച്ച നടത്തിയതിന്റെ 50–ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണമനുസരിച്ച് എത്തിയതായിരുന്നു തവദ്രോസ്. 

1973ൽ പോൾ ആറാമൻ മാർപാപ്പയും കോപ്റ്റിക് സഭാ തലവൻ ഷെനൂദ മൂന്നാമനുമാണ് കൂടിക്കാഴ്ച നടത്തിയത്. 2015 ൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി ലിബിയയിൽ വച്ച് തലവെട്ടിക്കൊന്ന ഈജിപ്തുകാരായ 20 കോപ്റ്റിക് സഭാ വിശ്വാസികൾ കത്തോലിക്കാ സഭയുടെ കൂടി രക്തസാക്ഷികളാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

 

English Summary: Pope Tawadros visits Pope Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com