ADVERTISEMENT

യെരവൻ (അർമീനിയ) ∙ അസർബൈജാന്റെ ഭാഗമെങ്കിലും അർമീനിയൻ ഗോത്രവിഭാഗങ്ങൾ പിടിച്ചെടുത്തു നിയന്ത്രിക്കുന്ന തർക്കപ്രദേശമായ നഗോർണോ കാരബാഖിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിന് താൽക്കാലിക വിരാമം. റഷ്യയുടെ മധ്യസ്ഥതയിൽ അസർബൈജാനും അർമീനിയയും വെടിനിർത്തൽ കരാറിലെത്തി. വിമതസേനകൾ കീഴടങ്ങിയതോടെ സംഘർഷം കുറഞ്ഞതായി അർമീനിയ പ്രധാനമന്ത്രി നിക്കോൾ പഷിന്യൻ അറിയിച്ചു. നഗോർണോ കാരബാഖ് അസർബൈജാനിൽ തിരികെ ലയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നു നടക്കും. 

അസർബൈജാനും അർമീനിയയും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. യൂണിയന്റെ തകർച്ചയ്ക്കു ശേഷം യുദ്ധമാരംഭിച്ച അസർബൈജാനും അർമീനിയയും തമ്മിൽ കഴിഞ്ഞ കാലത്തുണ്ടായ ദീർഘമായ പോരാട്ടം 2020 ലായിരുന്നു. ഒന്നരമാസം നീണ്ടു നിന്ന ആ യുദ്ധത്തിൽ വിമതമേഖകളിൽ ചിലത് അസർബൈജാൻ തിരിച്ചുപിടിച്ചു. അന്നും റഷ്യ ഇടപെട്ടാണ് വെടിനിർത്തൽ സാധ്യമാക്കിയത്. അസർബൈജാന് തുർക്കിയുടെ പിന്തുണയുണ്ട്.

English Summary : Nagorno-Karabakh: ceasefire was agreed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com