ADVERTISEMENT

ടെഹ്റാൻ ∙ ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് പീഡിപ്പിച്ചതിനെ തുടർന്നു മെട്രോ ട്രെയിനിൽ കുഴഞ്ഞുവീണ അർമിത ഗൊരാവന്ദ് (16) എന്ന പെൺകുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചു. പൊലീസ് പീഡനം നിഷേധിച്ചെങ്കിലും ഇറാൻ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. 

ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അർമിത ആശുപത്രിയിൽ തുടരുന്നതെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. അതേസമയം പൊലീസ് അർമിതയെ മർദിച്ചതായാണ് ദൃക്സാക്ഷികൾപറയുന്നത്.

ഈ മാസം ഒന്നിനാണ് അർമിത ഗൊരാവന്ദ്  മെട്രോയിൽ കൂട്ടുകാരികൾക്കൊപ്പം സഞ്ചരിക്കുന്നതിനിടയിൽ ബോധരഹിതയായി വീണത്. പൗരാവകാശ സംഘടനയായ ഹെൻഗാവ് ആണ് സദാചാര പൊലീസ് പെൺകുട്ടിയെ പീഡിപ്പിച്ചതായി ആരോപിച്ചത്.

2022 സെപ്റ്റംബറിൽ കുർദ് യുവതി മഹ്സ അമിനി (22) കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നു വനിതകളുടെ നേതൃത്വത്തിൽ മാസങ്ങളോളം കനത്ത പ്രക്ഷോഭമാണു രാജ്യത്തുടനീളം നടന്നത്. അമിനിയും മസ്തിഷ്ക മരണത്തെ തുടർന്ന് 3 ദിവസം ആശുപത്രിയിലായിരുന്നു. അതിനിടെ കഴിഞ്ഞവർഷം മഹ്സ അമിനിയുടെ മരണം റിപ്പോർട്ട് ചെയ്ത 2 വനിതാ മാധ്യമപ്രവർത്തകരെ ഇറാൻ ജയിലിലടച്ചു. 

നിലോഫർ ഹമദി, ഇലാഹി മുഹമ്മദി എന്നിവർക്കാണു കോടതി യഥാക്രമം 13 വർഷവും 12 വർഷവും ജയിൽ ശിക്ഷ വിധിച്ചത്. ദേശീയ താൽപര്യത്തിനു വിരുദ്ധമായി യുഎസുമായി ചേർന്നു ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ ആരോപണം.

English Summary:

Hijab controversy again in Iran following a girl's brain death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com