പോൾ ലിൻജിന്റെ പ്രൊഫറ്റ് സോങ്ങിന് ബുക്കർ സമ്മാനം
![paul-lynch പോൾ ലിൻജ്](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ലണ്ടൻ ∙ ഈ വർഷത്തെ ബുക്കർ പ്രൈസ് ഐറിഷ് എഴുത്തുകാരൻ പോൾ ലിൻജിന്റെ (46) ‘പ്രൊഫറ്റ് സോങ്’ നേടി. സ്വേച്ഛാധിപത്യം അയർലൻഡിൽ പിടിമുറുക്കുന്ന ഭയാനകകാലം ഭാവന ചെയ്യുന്ന ഈ നോവൽ ‘വർത്തമാനകാല സാമൂഹിക, രാഷ്ട്രീയ ഉത്കണ്ഠകളെ ചിത്രീകരിക്കുന്നതും ആത്മാവിനെ പൊള്ളിക്കുന്നതും’ ആണെന്നു പുരസ്കാരനിർണയ സമിതി വിലയിരുത്തി.
പാശ്ചാത്യ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും സിറിയ പോലുള്ള രാജ്യങ്ങളിലെ പ്രതിസന്ധികളോടു പാശ്ചാത്യലോകം പ്രകടിപ്പിച്ച നിസംഗതയുമാണ് ഈ നോവലെഴുതാൻ പ്രേരിപ്പിച്ചതെന്നു ലിൻജ് പറഞ്ഞു. ബുക്കർ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ്. 50,000 പൗണ്ടാണു (ഏകദേശം 53 ലക്ഷം രൂപ) സമ്മാനത്തുക.
ഇന്ത്യൻ വേരുകളുള്ള ചേതന മറൂവിന്റെ ‘വെസ്റ്റേൺ ലെയ്നി’നു പുറമേ സ്റ്റഡി ഓഫ് ഒബീഡിയൻസ് (സാറാ ബേൺസ്റ്റൈൻ), ഇഫ് ഐ സർവൈവ് യൂ (ജോനാഥൻ എസ്കോഫറി), ദി അതർ ഈഡൻ (പോൾ ഹാർഡിങ്), ദ് ബീ സ്റ്റിങ് (പോൾ മറീ) എന്നിവയാണു ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.