ADVERTISEMENT

ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ പടിഞ്ഞാറൻ സുമാത്രയിലെ മറാപി അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 പർവതാരോഹകർ കൊല്ലപ്പെട്ടു.12 പേരെ കാണാതായി. സുരക്ഷാ കാരണങ്ങളാൽ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. 3 കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചു. 2,891 മീറ്റർ ഉയരമുള്ള മറാപി പർവതത്തിൽ ഞായറാഴ്ച സ്ഫോടനം ഉണ്ടായ സമയത്ത് 75 പേരോളം സമീപപ്രദേശത്തുണ്ടായിരുന്നു.

49 പേരെ അപ്പോൾതന്നെ ഒഴിപ്പിച്ചു. കാണാതായ 3 പേരെ ഇന്നലെ കണ്ടെത്തി. പർവതത്തിൽ നിന്നു വമിച്ച ലാവയും ചാരവും 3 കിലോമീറ്റർ ഉയരത്തിൽ പൊങ്ങി. റോഡുകളും വാഹനങ്ങളും ചാരത്തിൽ മൂടി. ഇന്നലെ വീണ്ടും പൊട്ടിത്തെറിയുണ്ടായതാണു രക്ഷാപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കാരണം. സുമാത്ര ദ്വീപിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ് മറാപി. 1979 ഏപ്രിലിൽ മറാപിയിലുണ്ടായ സ്ഫോടനത്തിൽ 60 പേർ മരിച്ചു. ഇന്തൊനീഷ്യയിൽ 127 സജീവ അഗ്നിപർവതങ്ങളുണ്ട്. 

English Summary:

Volcano eruption in Indonesia: eleven people died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com