ADVERTISEMENT

പാരിസ് ∙ 303 ഇന്ത്യക്കാരുമായി യുഎഇയിൽ നിന്നു നിക്കരാഗ്വയിലേക്കു പോയ വിമാനം മനുഷ്യക്കടത്തു സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടു. സ്ഥലത്തെത്തിയ എംബസി ഉദ്യോഗസ്ഥർ യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നു വ്യക്തമാക്കി. 

റുമാനിയ ആസ്ഥാനമായ ലെജൻഡ് എയർലൈൻസിന്റെ വിമാനമാണ് പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വത്രി വിമാനത്താവളത്തിൽ വ്യാഴാഴ്ച പിടിച്ചിട്ടത്. യുഎഇയിൽ ജോലി ചെയ്തിരുന്നവരാണ് യാത്രക്കാർ. നിക്കരാഗ്വയിൽ നിന്ന് യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് അനധികൃത കുടിയേറ്റം ലക്ഷ്യമിട്ടാണ് ഇവരുടെ യാത്രയെന്നു സംശയിക്കുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ 2 പേർ കസ്റ്റഡിയിലുണ്ട്. അതേസമയം, യാത്രക്കാർക്കെല്ലാം പാസ്പോർട്ടും മറ്റു രേഖകളുമുണ്ടെന്നു വിമാനക്കമ്പനി വിശദീകരിച്ചു.

English Summary:

Plane carrying 303 indians grounded in france

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com