ADVERTISEMENT

ടോക്കിയോ ∙ ജപ്പാനിൽ പുതുവത്സരദിനത്തിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതേത്തുടർന്ന് ഒരു മീറ്റർ ഉയരത്തിൽ തിരകൾ ഉയർന്നുപൊങ്ങി. ജപ്പാനും ഉത്തര, ദക്ഷിണ കൊറിയകളും റഷ്യയും മേഖലയിലെ ജനങ്ങൾക്കു സൂനാമി മുന്നറിയിപ്പു നൽകി. 

ഹോൻഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്ക്കു സമീപം കടലിൽ ഇന്നലെ വൈകിട്ട് നാലിനു (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ശേഷമാണ് ഭൂചലനമുണ്ടായത്. പത്തിലധികം ചലനങ്ങൾ രേഖപ്പെടുത്തി. മേഖലയിൽ അനേകം കെട്ടിടങ്ങൾ തകർന്നു. ഇതിൽപെട്ട് ഒരാൾ മരിച്ചു. വാജിമ പട്ടണത്തിൽ തീപിടിത്തമുണ്ടായി. 36,000 വീടുകളിൽ വൈദ്യുതി മുടങ്ങി. അതിവേഗ ട്രെയിൻ, വ്യോമ ഗതാഗതം മുടങ്ങി. ജപ്പാനിലെ ഇന്ത്യക്കാരെ സഹായിക്കാനായി ഇന്ത്യൻ എംബസി കൺട്രോൾ റൂം തുറന്നു. വരും ദിവസങ്ങളിൽ കൂടുതൽ ചലനങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകി.

English Summary:

Earth quake in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com