ടഗോറിന്റെ ഒരു കഥ പറയൂ എന്നൊരു ചോദ്യം ഇന്ത്യയുടെ ഏതു സംസ്ഥാനത്തെ നാട്ടിൻപുറത്തു പോയും ഒരാളോടു ചോദിച്ചു നോക്കൂ. വലിയ ആലോചനയൊന്നും കൂടാതെ ആരും പറയും കാബൂളിവാലയുടെ കഥ. പല ദേശത്തും സ്കൂൾ കാലത്തുതന്നെയുള്ള പാഠമാണല്ലോ കാബൂളിവാലയുടേത്. ടഗോറിന്റെ മറ്റു പല കൃതികളെയും പോലെ കാബൂളിവാല എന്ന ചെറുകഥയും ഏതു കാലത്തിന്റേതുമാകുന്നത് അതിലെ കാലദേശാതിവർത്തിയായ നിഷ്കളങ്ക സ്നേഹം എന്ന പ്രമേയത്താലാണ്. സ്നേഹം അതിൽ ഒഴുകി നിറയുന്ന നദിയാണ്. അത് വായനക്കാരെ ഓളങ്ങൾകൊണ്ട് ഇളക്കിമറിക്കുന്നു. ടഗോറിന്റെ ദർശന പ്രകാരം സ്നേഹം എന്നത് എടുക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ്. ഈ ദർശനംകൊണ്ട് ചുവടിളകിപ്പോയവരാണ് ടഗോറിന്റെ വായനക്കാർ. വായനക്കാരെ വിട്ട് നാടക പ്രേക്ഷകരിലേക്കും സിനിമാ പ്രേക്ഷകരിലേക്കും ടഗോർ സാഹിത്യം വളർന്നപ്പോഴും ടഗോറിന്റെ ഈ ദർശനങ്ങളും മാനവിക മൂല്യവുമൊക്കെ അതിലും നിറഞ്ഞുനിന്നു. കാബൂളിവാല എന്ന കഥയും പല കാലങ്ങളിൽ പല ദേശങ്ങളിൽ പല ഭാഷകളിൽ സിനിമകളായി. ആദ്യം ബംഗാളിയിലും പിന്നെ ഹിന്ദിയിൽ ഒന്നിലേറെത്തവണയും കാബൂളിവാല അലഞ്ഞുതിരിഞ്ഞെത്തി. ഇതാ, സാങ്കേതിക വിദ്യകളും സിനിമയുടെ പ്രേക്ഷകരുമെല്ലാം മാറിമറിഞ്ഞ ഇക്കാലത്തും കാബൂളിവാല പുതിയ ഒരു സിനിമയായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തവണയും ബംഗാളി ഭാഷയിലാണ് കാബൂളിവാല എത്തുന്നത്. പിന്നണിയിൽ പ്രവർത്തിക്കുന്നതാകട്ടെ ബോളിവുഡിന്റെ ഇതിഹാസ താരം മിഥുൻ ചക്രവർത്തിയും. നായക വേഷത്തിലും എഴുപത്തിമൂന്നുകാരനായ മിഥുൻതന്നെയാണ് എത്തുക.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com