പല്ലവിയിൽനിന്ന് അനുപല്ലവിയിലേക്കുള്ള യാത്രാമധ്യേ കൈവിട്ടുപോയ മനോഹരമായ ഒരു ഗാനം പോലെയായിരുന്നു പത്തുവയസ്സുകാരന് ആ സ്വപ്നം. തെല്ലും നിനച്ചിരിക്കാതെ ഒരു സന്ധ്യയ്ക്ക് ശുഭ്രവസ്ത്രധാരിയായി വയനാട്ടിലെ വീട്ടിൽ കയറിവരുന്ന യേശുദാസ്. ഇന്നത്തെ പോലെ സമൃദ്ധമായ താടിയില്ല. ക്ലീൻ ഷേവ് ചെയ്ത മുഖം. സിനിമാമാസികകളിലും പത്രങ്ങളിലും മറ്റും കണ്ടു പരിചയിച്ചത് ആ മുഖമാണല്ലോ. അച്ഛനുമമ്മയും വല്യമ്മയും ചേർന്ന് വിടർന്ന ചിരിയോടെ സ്വീകരിക്കുന്നു പ്രിയഗായകനെ. പൂമുഖത്തിരുന്ന് കൊണ്ടുപിടിച്ച ചർച്ചയാണ് പിന്നെ. ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധവും നക്സലൈറ്റ് ആക്രമണവുമൊക്കെ കടന്നുവരുന്നുണ്ട് സംസാരത്തിൽ. വാതിൽപ്പാളിയിൽ തിരുപ്പിടിച്ചുകൊണ്ട് എല്ലാം ഒളിഞ്ഞുകേട്ട് ലജ്ജാനമ്രമുഖനായി പതുങ്ങി നിൽക്കുന്നു അഞ്ചാം ക്ലാസുകാരൻ ഞാൻ. ഇടയ്ക്കെപ്പോഴോ അച്ഛന്റെ വിളി: ‘‘ബടെ വാടോ.. നിനക്ക് യേശ്വാസിനെ കാണണ്ടേ?’’ എന്നിട്ട് തിരിഞ്ഞ് യേശുദാസിനെ നോക്കി ഒരു പരിചയപ്പെടുത്തൽ:

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com