‘‘എങ്ങനെ മുന്നോട്ടു പോകുമെന്നത് അറിയില്ല. എന്നാൽ, അച്ഛനും അമ്മയും പഠിപ്പിക്കുമെന്നാണു പ്രതീക്ഷ.’’– പൈലറ്റാകുക എന്ന ചിറകുവിരിക്കുന്ന സ്വപ്നത്തെ കുറിച്ചു പറയുമ്പോൾ ധന്യയുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കം. കോട്ടയം വാകത്താനം സ്വദേശിയായ ധന്യ ആദിവാസിവിഭാഗത്തിൽനിന്നുള്ള കേരളത്തിലെ ആദ്യത്തെ പൈലറ്റ് വിദ്യാർഥിയാണ്. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് പൈലറ്റാകണമെന്ന മോഹം ധന്യ മാതാപിതാക്കളോട് പറയുന്നത്. അന്നു കൂലിപ്പണിക്കാരനായിരുന്ന വാലുപറമ്പിൽ മഹേഷിനു മകളുടെ ആഗ്രഹം സങ്കൽപിക്കാവുന്നതിലും അപ്പുറമായിരുന്നു. അന്നത്തെ സാഹചര്യത്തിൽ ‘അച്ഛനെക്കൊണ്ടു സാധിക്കില്ലാ’യെന്നു മകളോടു പറയുമ്പോഴും ഉള്ളിലെ വേദന മഹേഷ് മറച്ചുവച്ചില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com