Premium

സുജാതയും അമ്പരന്നു: അത് ലതിക പാടിയ പാട്ടാണോ! ‘ഹൃദയരാഗ തന്ത്രിമീട്ടി’യെത്തിയ ഗുഡിയും ഗുൽസാറും

HIGHLIGHTS
  • ചില പാട്ടുകൾ അതിന്റെ സ്രഷ്ടാക്കളെയും സിനിമയെയും കടന്നു കാലാതിവർത്തിയാകും. എങ്ങിനെ, എപ്പോൾ, എവിടെയുണ്ടായി എന്നു പോലും ഓർമിക്കാൻ കഴിയാത്ത വിധം അനശ്വരമാകും. അങ്ങനെയൊരു പാട്ട്, തലമുറകളിലേക്കു സഞ്ചരിച്ച, ഇന്നും സംഗീതയാത്ര തുടരുന്ന കഥ...
Guddi Movie
‘ഗുഡി’ സിനിമയിൽ ജയഭാദുരി.
SHARE

ഒരു ഗാനം പെറ്റും വീഴും വരെയേ അതിന്റെ സ്രഷ്ടാക്കൾക്ക് അവകാശമുള്ളൂ. കോപ്പിറൈറ്റിനെ മറന്നല്ല ഇതു പറയുന്നത്. ജനിച്ചു വീണ പാട്ടിനെ പിന്നെ പോറ്റി വളർത്തുന്നത് ആസ്വാദകരാണ്. ചില ഗാനങ്ങൾ കേൾക്കുന്നവരിലൂടെ ദീർഘായുസ്സു നേടും, ചിലതു തലമുറ കടന്നു പല ഭാഷകളിലൂടെ സഞ്ചരിക്കും. ഒരിക്കൽ ഒന്നിച്ചിരിക്കുമ്പോൾ, കവിയും സംവിധായകനുമായ ഗുൽസാറിനോടു ഗായകൻ ശങ്കർ മഹാദേവൻ ചോദിച്ചു, ‘‘ഹം കോ മൻ കീ ശക്തി ദേനാ..’ അങ്ങയുടെ പാട്ടാണോ?’’ ഗുൽസാർ എന്തെങ്കിലും പറയും മുൻപ്, അവിടെയുണ്ടായിരുന്ന സംവിധായകൻ ഷാദ് അലി ഇടപെട്ടു, ‘‘ഏയ് അതൊരു പഴയ പ്രാർഥനയല്ലേ? ഞങ്ങൾ സ്കൂളിൽ പാടിയിട്ടുണ്ട്.’’. സമീപത്തുണ്ടായിരുന്ന മറ്റൊരു സംവിധായകൻ രാകേഷ് ഓം പ്രകാശ് മെഹ്റയും ശരിവച്ചു, ‘‘അതെ, ഞാനും സ്കൂളിൽ കേട്ടിട്ടുണ്ട്. ഒരുപക്ഷേ ‘ഗുഡി’ സിനിമയിൽ ഗുൽസാർ സാബ് ആ പാട്ട് സ്വീകരിച്ചതാകും.’’ ശാന്തനായി ഗുൽസാർ പറഞ്ഞു..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS