''ആ കൂട്ടത്തിൽപ്പെട്ടിരുന്നെങ്കിൽ ഞാനിന്നില്ല''; നമ്പൂതിരിയെ വര പഠിപ്പിച്ച വരിക്കാശ്ശേരി മന
Mail This Article
×
എടപ്പാളിലെ കായലോരത്തിനടുത്തുനിന്ന് ചിലർ കളിമണ്ണ് കൊണ്ടുപോകുന്നതു ശ്രദ്ധയിൽപ്പെട്ടാണ് നമ്പൂതിരി അതു കുറേ വാരിക്കൊണ്ടുവന്ന് പൊന്നാനിയിലെ വീട്ടിലിട്ടത്. അവകൊണ്ട് ഓരോരോ മുഖങ്ങൾ കുഴച്ചുവച്ചു രസിച്ചു. ആരെയും കാണിക്കാനായിരുന്നില്ല, കാണിക്കാറുമില്ല. ആയിടയ്ക്ക്, ചിത്രകാരനായ വരിക്കാശ്ശേരിയിലെ കൃഷ്ണൻ നമ്പൂതിരി എന്തോ ആവശ്യത്തിനായി അതുവഴി വന്നു. നമ്പൂതിരിയുണ്ടാക്കിയ ശിൽപങ്ങളിൽ ചിലത് അദ്ദേഹം കാണാനിടയായി. ഇതാരാ ചെയ്തത് എന്നന്വേഷിച്ചു. തന്റെയൊരു ഏർപ്പാടാണെന്ന് മറുപടി. അദ്ദേഹത്തിന് അവയിൽ രസം തോന്നി. അതവിടെ തീർന്നു എന്നു നമ്പൂതിരി കരുതി. എന്നാലദ്ദേഹം അതു മനസ്സിൽ വച്ചു എന്നു പിന്നീട് മനസ്സിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.