സിനിമയ്ക്കും നാടകത്തിനും മാത്രമല്ല, ഒരു വളം നിർമാണശാലയ്ക്കു വേണ്ടിയും കവി വയലാർ രാമവർമ പാട്ടെഴുതിയിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തിലെ ഒരു ഫാക്ടറിക്കു വേണ്ടി എഴുതപ്പെട്ട ഒരേയൊരു ഗാനം. അങ്ങനെയൊരു പാട്ടിനാൽ മാത്രമല്ല ആ ഫാക്ടറി പ്രകീർത്തിക്കപ്പെട്ടത്. രാജ്യം മുഴുവൻ കാർഷികവിപ്ലവത്തിലേക്കു കുതിച്ചപ്പോൾ അതിന്റെ കടിഞ്ഞാൺ പിടിച്ച ഫാക്ടറിയിൽ ഉയർന്ന രാസഗന്ധത്തിൽ കലയും സംസ്കാരവും ഇഴുകിയൊഴുകി. വിളകൾ മാത്രമല്ല ആ വളമേറ്റു തഴച്ചത്. കഥകളിയും ഫുട്ബോളും വിദ്യാഭ്യാസരംഗവും എല്ലാം ആ ഫാക്ടറിവളപ്പും കടന്ന് കീർത്തി കേട്ടു. ഒരു വ്യവസായശാല, സംസ്കാരത്തിന്റെ ഈറ്റില്ലം കൂടിയാകുന്നത് പതിറ്റാണ്ടുകൾക്കുമുൻപേ രാജ്യം വിസ്മയത്തോടെ നോക്കിക്കണ്ടു. കൊച്ചിയിലെ എഫ്എസിടി അഥവാ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ഓഫ് ട്രാവൻകൂർ എന്ന പൊതുമേഖലാ കമ്പനി വീണ്ടും വാർത്തകളിൽ നിറയുന്നത് ഓഹരിവിപണിയിലെ വിസ്മയകരമായ നേട്ടത്തിലൂടെയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com