2022 ൽ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് രണ്ടു മാസം മുൻപ് സ്വപ്നസുന്ദരമായ സ്വദേശത്ത് ഒരു വിദേശ സഞ്ചാരിയെ പോലെ ആനന്ദത്തിൽ മുങ്ങുന്ന റോജർ ഫെഡററിന്റെ ചിത്രങ്ങൾ കണ്ടു. മഞ്ഞു മൂടിയ മലമേടും ആൽപൈൻ താഴ്‌വരയും സ്വച്ഛമായ തടാകങ്ങളും പച്ച പുതച്ച പുൽമേടുകളും ഇതാദ്യമെന്ന പോലെ അയാൾ കണ്ടു. വിന്റേജ് ക്വാഗ് വീൽ ട്രെയിനിൽ കയറി പൂക്കൂട തൂങ്ങുന്ന മരവീടുകളുള്ള വിദൂര ഗ്രാമങ്ങളിൽ പോയി. തിരക്കു നിറഞ്ഞ കായിക ദിനങ്ങളിൽ അയാൾ ഏറെ സഞ്ചരിച്ചിരുന്നു. പക്ഷേ അതിലേറെയും കോർട്ടുകളിൽനിന്ന് കോർട്ടുകളിലേക്കുള്ള സഞ്ചാരമായിരുന്നു. അല്ലാത്തപ്പോൾ വിപണിയുടെ ആവശ്യങ്ങൾ വീർപ്പുമുട്ടിക്കും. വിജയം കണ്ടു മത്തുപിടിക്കുന്ന ആരാധകന് ആ ജയം നേടാനും നിലനിർത്താനും തന്റെ നായകൻ ഒഴുകുന്ന വിയർപ്പിനെക്കുറിച്ച് വലിയ ധാരണയില്ല. ലുസേണിലും ഇന്റർലാക്കനിലും ലാറ്റർബ്രൂനനിലും ബ്രിയൻസിലും സൂറിക്കിലും ബേണിലും ജനീവയിലും ലുഗാനോയിലും അയാൾ ഒരു കുട്ടിയെ പോലെ ഉല്ലസിക്കുമ്പോൾ ആരാധകരിൽ ഒരു ചിന്ത ഉയർന്നു. ഫെഡറർ ടെന്നിസ് കോർട്ടിൽ കാലുകുത്തിയിട്ട് എത്ര നാളായി? സ്വിറ്റ്സർലൻഡിലെ ബേസലിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച കളിയഴക് ഇനി കാണാനാകുമോ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com