2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള 9 മൈതാനങ്ങളിൽ പറന്നു നടന്ന് കളിക്കേണ്ട ടീം ഇന്ത്യയുടെ ആദ്യ മത്സരത്തിന് നാളെ ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയം വേദിയാകും. കന്നി അങ്കത്തിൽ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇതുവരെ നടന്നിട്ടുള്ള ഇന്ത്യ – ഓസ്ട്രേലിയ മത്സരങ്ങളെല്ലാം അവസാനിച്ചിട്ടുള്ളത് എന്തെങ്കിലുമൊക്കെ സവിശേഷ മുദ്രകൾ പതിപ്പിച്ചുകൊണ്ടാണ്. ഇവിടേക്ക് ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും പരസ്പരം ഏറ്റുമുട്ടാനെത്തുമ്പോൾ എന്തെല്ലാമാകും കാണേണ്ടിവരിക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. 1987 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയായ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഓസിസ് സ്വന്തമാക്കിയ വിജയത്തിനും 1986ല്‍ സമനിലയിൽ പിരിഞ്ഞ ടെസ്റ്റ് മത്സരത്തിനുമൊക്കെ സാക്ഷിയായത് ഇതേ സ്റ്റേഡിയമാണ്. ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരങ്ങൾക്ക് എപ്പോഴും കുറച്ച് ചൂട് കൂടുതലാണ്. മത്സരം ചെന്നൈയിലാണ് നടക്കുന്നതെങ്കിൽ അതിന്റെ ചൂട് വീണ്ടും ഉയരും. ടെസ്റ്റായാലും ഏകദിനമായാലും ട്വന്റി20 ആയാലും ഇവിടുത്തെ തീപാറുന്ന കാലാവസ്ഥയില്‍ അവസാന നിമിഷം വരെ ശ്വാസമടക്കിപ്പിടിച്ചു മാത്രമേ കാണാന്‍ കഴിയൂ. ഓരോ കളിയുടെയും വിധി നിർണയിക്കുന്നതിൽ ഭാഗ്യനിർഭാഗ്യങ്ങളുടെ ചാഞ്ചാട്ടങ്ങളും വലിയ പങ്ക് വഹിക്കാറുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com