എതിരാളികൾക്ക് ഒരു വലിയ അപകട സൂചന ആദ്യത്തെ കളിയോടെ ഇന്ത്യ നൽകിക്കഴിഞ്ഞു. ആർ.അശ്വിനും രവീന്ദ്ര ജഡേജയും കുൽദീപ് യാദവും അടങ്ങുന്ന സ്പിൻ പട ഉജ്വലമായ ഫോമിലാണെന്ന് ആദ്യകളിതന്നെ വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ‘പോസ്റ്റർ ബോയി’ ശുഭ്മാൻ ഗിൽ മടങ്ങിയെത്തുന്നതോടെ തുടക്കം ഭദ്രമാകുമെന്നും പ്രതീക്ഷിക്കാം.
മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ എഴുതുന്ന കോളം ‘വിക്കറ്റ് ടു വിക്കറ്റ്’ ആരംഭിക്കുന്നു...
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ലോകകപ്പ് മത്സരത്തിൽ മാർനസ് ലബുഷൈനെ പുറത്താക്കി, വിക്കറ്റ് നേട്ടത്തിൽ ആഹ്ലാദം പങ്കിടുന്ന ഇന്ത്യൻ താരം രവീന്ദ്ര ജഡേജ (Photo by Punit PARANJPE / AFP)
Mail This Article
×
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ കരുത്തരായ ഓസീസിനെ ആറു വിക്കറ്റിന് കീഴടക്കി പ്രതീക്ഷാ നിർഭരമായ ലോകകപ്പ് പടയോട്ടത്തിന് ഇന്ത്യ തുടക്കമിട്ടു. ഈ വർഷംതന്നെ ഇരു ടീമുകളും ഇവിടെ നേരത്തേ ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. 21 റൺസിന് അന്ന് ഇന്ത്യയെ ഓസീസ് കീഴടക്കിയപ്പോൾ തിളങ്ങിയത് അവരുടെ ലെഗ് ബ്രേക്ക് ബൗളറായ ആഡം സാംപ. ഇന്ത്യയുടെ നാലു വിക്കറ്റ് അന്ന് സാംപ വീഴ്ത്തി. എന്നാൽ ചെന്നൈയിൽ ഒക്ടോബർ എട്ടിനു നടന്ന മത്സരത്തിൽ അതേ സാംപ തീർത്തും നിറം മങ്ങി. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റിൽ സാംപയിലായിരുന്നു ഓസീസ് പ്രതീക്ഷ. ക്രിക്കറ്റ് എപ്പോഴും ഒരു മൈൻഡ് ഗെയിം കൂടിയാണ്. കെ.എൽ. രാഹുൽ സാംപയെ ഒരു ഓവറിൽ 13 റൺസിന് തൂക്കിയടിച്ചു. അതോടെ ബൗളർക്ക് തിരിച്ചുവരാനായില്ല.
ഇന്ത്യൻ സ്പിൻ ത്രയം അരങ്ങുവാണ കളിയിൽ സാംപ എട്ട് ഓവറിൽ 53 റൺസാണ് വഴങ്ങിയത്. ഒറ്റവിക്കറ്റില്ല. സാംപയെ അപേക്ഷിച്ച് റൺസ് നിയന്ത്രിച്ച് ഏറിഞ്ഞെങ്കിലും ഗ്ലെൻ മാക്‌സ്‌വെല്ലിനും വിക്കറ്റില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.