തന്റെ മന്ത്രിസഭയുടെ ഒന്നാം വാർഷിക ദിനത്തിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്ത് സ്മാർട്സിറ്റി പദ്ധതിയുടെ പ്രധാന ഫയലിൽ ഒപ്പു വച്ചു. ആ സമയംതന്നെമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മൂന്നാറിൽ സമ്മർ കാസിൽ റിസോർട്ട് ഇടിച്ചു നിരത്തി. കടുംപിടുത്തക്കാരനായ അച്യുതാന്ദനെ മാരാരിക്കുളത്ത് തോൽപിച്ചത് പാർട്ടി നേതാക്കളാണെന്ന് സിപിഎം തന്നെയാണ് കണ്ടെത്തിയത്. പക്ഷേ 5 വർഷങ്ങൾക്കു ശേഷം മലമ്പുഴയിൽ നിന്നു ജയിച്ച അച്യുതാനന്ദനെ സമൂഹം വിഎസ് എന്നു വിളിച്ചു. കുട്ടനാട്ടിൽ പാടത്തു നട്ട വാഴകൾ വെട്ടിനിരത്തുന്ന അച്യുതാന്ദനെ കണ്ടു ഭയന്നവർതന്നെ ടി.പി. ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കുന്ന വിഎസിനെ കണ്ടു, വിതുമ്പി. മലമ്പുഴ മണ്ഡലത്തിലെ പെരുവെമ്പിൽ പ്രചാരണത്തിനിടെ ‘വരൂ വരൂ’ എന്നു പറഞ്ഞു കൈനീട്ടിയ വിഎസിനെ കണ്ട് ചില കുട്ടികൾ കരഞ്ഞു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com