സഹ്യപർവതത്തിന് അപ്പുറത്തുനിന്നു വാളയാർ ചുരത്തിലൂടെ കേരളത്തിലേക്ക് എത്തുന്ന കാറ്റിനെ പാലക്കാടൻ കാറ്റെന്ന് വിളിക്കുന്നു. അങ്ങനെയെങ്കിൽ സ്കൂൾ കായികമേളയിൽ ട്രോഫികളുമായി പറക്കുന്ന കായിക താരങ്ങളുടെ കാറ്റിനെ പാലക്കാടൻ കൊടുങ്കാറ്റെന്നു വിളിക്കാം. വർഷങ്ങളായി സ്കൂൾ കായിക മേളകളിലെ കൊടുങ്കാറ്റാണ് പാലക്കാടൻ താരങ്ങൾ. പാലക്കാടൻ കാറ്റ് കേരളത്തിലേക്കാണ് വരുന്നതെങ്കിൽ ഈ കൊടുങ്കാറ്റ് ചുരവും കടന്ന് ഏഷ്യൻ ഗെയിംസിന്റെ വേദികളിലും ആഞ്ഞടിക്കുകയാണ്. 2005ൽ പറളി സ്കൂളിൽ നിന്നു പുറപ്പെട്ട മന്ദമാരുതനാണ് 2019 മുതൽ സ്കൂൾ കായികമേളകളിൽ ഹാട്രിക് വിജയം നേടിയത്. ഏറെ പ്രത്യേകതകളുണ്ട് ഈ പാലക്കാടൻ കായികക്കാറ്റിന്. പറളി കൊളുത്തിയ ദീപശിഖ മറ്റുള്ളവർ ഏറ്റെടുത്തതോടെ കാറ്റിന് വേഗമേറി. ഇല്ലായ്മകളുടെ പല ഹർഡിലുകളും ചാടിക്കടന്ന് ഈ താരങ്ങൾ കുതിക്കുകയാണ്. ആ കാറ്റിന്റെ ചരിത്രം അറിയാം, അവരുടെ ജീവിതവും. വായിക്കാം മൈതാനങ്ങളിലെ പാലക്കാടൻ വീരഗാഥ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com