മലയാള കവിതയിൽ പ്രണയത്തിനു പുതുഭാവം പകർന്ന കവിയാണ് മുരുകൻ കാട്ടാക്കട. പ്രണയം ഇറ്റുവീഴുന്ന ഒട്ടേറെ കവിതകളുടെ രചയിതാവ് മാത്രമല്ല, പ്രണയഭാവത്തോടെ കവിത ചൊല്ലാൻ മലയാളികളെ പഠിപ്പിച്ച കവികൂടിയാണ് അദ്ദേഹം. കവിതയുടെ മഴച്ചൊല്ലലിൽ പ്രണയത്തിന്റെ നിറഭേദ മിന്നലുകളും മഴമുഴക്കങ്ങളും ചേർത്തുവച്ചൊരാൾ. ലോകമെമ്പാടുമുള്ള പ്രണയിനികൾ കൈമാറുന്ന സ്നേഹക്കത്തുകളിൽ മിക്കപ്പോഴും മയിൽപ്പീലിത്തുണ്ടുപോലെ ഒളിച്ചു വയ്ക്കും, മുരുകന്റെ വരികളിൽ ചിലത്. കത്ത് വിടർത്തുന്നതിനൊപ്പം ആ മയിൽപ്പീലി വരികളും പീലിവിടർത്തും. പിന്നെ മനസ്സുകളിൽ പ്രണയത്തിന്റെ വസന്തോത്സവം. പീലിവിരിച്ചാടുകയായി. മനസ്സിന്റെ കാണാവേദികളിൽ പ്രണയത്തിന്റെ അടങ്ങാമയിൽനൃത്തം. സ്നേഹ സംഭാഷണങ്ങളിൽ കാതിൽ മറ്റാരും കേൾക്കാതെ ചൊല്ലിപ്പകരും പ്രണയത്തിന്റെ, പകരം വയ്ക്കാനാകാത്ത പണയക്കൈമാറ്റങ്ങൾ..! മനസ്സും കണ്ണും കുളിർപ്പിക്കുന്ന അനുഭവച്ചൂടിൽ ഓരോ കാലത്തിനും അനുയോജ്യമായ വിധം വിരിയിച്ചെടുത്ത തന്റെ മായാവരികളെക്കുറിച്ച്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com