നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളാണ് കർഷകന്റെ ഇപ്പോഴത്തെ ആദ്യത്തെ ശത്രു. കീടങ്ങളും രോഗങ്ങളും ഇപ്പോൾ രണ്ടാമതേയുള്ളൂ. വെള്ളം കോരി, വളമിട്ടു വളർത്തി, കൂമ്പ് വിടരാറായി നിൽക്കുന്ന വാഴ കാട്ടാന കണ്ടാൽ പിന്നെ പറയേണ്ടതില്ല. സദ്യ കഴിക്കും പോലെ അത് കുശാലായി തിന്നുമെന്നാണ് കർഷക പക്ഷം. അതുപോലെയാണ് കാട്ടുപന്നികളുടെ വിളയാട്ടവും. പെറ്റുപെരുകി നാട്ടിൽ കൂടിയ ഇവയെ പിടിക്കാൻ സംവിധാനമില്ല. ആന കരിമ്പിൻ കാട്ടിൽ കയറുംപോലെയാണ് ഇവയുടെ പ്രവൃത്തി. ആകെ ചവിട്ടിമെതിച്ചേ കൃഷിയിടത്തിൽനിന്ന് പോകൂ. കേരളത്തിലെ മലയോര കർഷക ജില്ലകളിലെല്ലാം ഇതാണ് നിലവിലെ അവസ്ഥ. നാട്ടിലേക്കിറങ്ങി മനുഷ്യ ജീവനെടുത്തും ദുരിതം വിതയ്ക്കുകയാണ് വന്യ മൃഗങ്ങൾ. പാട്ടകൊട്ടിയാൽപ്പോലും പേടിക്കാത്ത കാട്ടുമൃഗങ്ങളെ തുരത്താൻ പുതുവഴി തേടേണ്ട സമയമായോ? അതിനുള്ള ഉത്തരവുമായി ഒരു പുതിയ യന്ത്രം എത്തിയിട്ടുണ്ട്. കാട്ടുമൃഗങ്ങൾ എങ്ങനെയാണ് മനുഷ്യന് ഭീതിയാകുന്നത്? ഐസിഎആർ തയാറാക്കിയ പുതിയ യന്ത്രം അവയെ എങ്ങനെ പ്രതിരോധിക്കും? വിശദമായി അറിയാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com