ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ ഈ വേദിയിൽ മത്സരങ്ങൾ ആരംഭിക്കുന്നതാണ്. ആദ്യ ഇനമായ തിരുവാതിരയ്ക്കുള്ള റജിസ്ട്രേഷൻ നടപടികൾ സംഘാടക സമിതി ഓഫിസിനു സമീപം ആരംഭിച്ചിട്ടുണ്ട്!.. മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ വ്യാഴാഴ്ച (മാർച്ച് 7) കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുൻപ് പ്രധാന വേദിയായ സെനറ്റ് ഹാളിൽ കേട്ട അനൗൺസ്മെന്റാണിത്. ഉദ്ഘാടനത്തിനു പിന്നാലെ വേദിയിൽ തിരുവാതിര മത്സരങ്ങൾ ആരംഭിച്ചു. മറ്റു വേദികളിലും അറിയിപ്പ് ലഭിച്ചതോടെ മത്സരങ്ങൾ തുടങ്ങി. അറിയിപ്പ് ഒന്നും ലഭിക്കാതെ തന്നെ സംഘർഷങ്ങളും... 5 ദിവസം നീണ്ട കലോത്സവത്തിൽ മത്സര ഇനങ്ങളെക്കാൾ കൂടുതലായി സംഘർഷങ്ങളും പ്രതിഷേധങ്ങളും നടന്നതോടെ കലോത്സവം താൽക്കാലികമായി നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഉത്തരവിട്ടു. ‍ഒരിനം മാത്രം ബാക്കി നിൽക്കെ, സമാപന സമ്മേളനത്തിനു മണിക്കൂർ മാത്രം അവശേഷിക്കെയാണ് വൈസ് ചാൻസലറിന്റെ ചരിത്ര നടപടി. കേരള സർ‌വകലാശാല വൈസ് ചാൻസലറിന്റെ നടപടികൾക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്ന എസ്എഫ്ഐ നേതൃത്വം നൽകുന്ന സംഘാടക സമിതിയും ഈ നിർദേശം ശരിവച്ചു. രണ്ട് ഇനങ്ങളുടെ ഫലം റദ്ദാക്കി. ചരിത്രപരമായ നാണക്കേടിനാണ് ഇത്തവണത്തെ യുവജനോത്സവം വഴിയൊരുക്കിയതെന്ന് അധ്യാപകരും വിദ്യാർഥികളും പറയുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com