‘നൃത്തം എന്റെ ജീവിതമാണ്. നൃത്തമില്ലാത്തപ്പോൾ ഞാൻ ശൂന്യമാണ്’. കിടക്കയിൽ നിന്നു പോലും എഴുന്നേൽക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു പെൺകുട്ടി, ഇന്ന് ആത്മവിശ്വാസം കൊണ്ട് സ്വപ്നങ്ങളെ പൊരുതി നേടിയ മുപ്പത്തിനാലുകാരി; ശ്രീലക്ഷ്മി ശങ്കർ. എറണാകുളം സ്വദേശിയായ ശ്രീലക്ഷ്മി ചെറുപ്പം മുതൽ നൃത്തത്തിനൊപ്പമായിരുന്നു. നൃത്തപാരമ്പര്യമുള്ള വീട്ടിൽ വളർന്ന അവളും പതിയെ ആ ചുവടുകളെ ഇഷ്ടപ്പെട്ടു. ആഗ്രഹം പോലെ പലരെയും നോക്കിയും പലതും കണ്ടും നൃത്തത്തെ അറിഞ്ഞു, പഠിച്ചു, വളർന്നു...ഇനി തന്റെ ജീവിതം നൃത്തമാണെന്ന് മനസ്സിൽ കുറിച്ചിട്ടു. പക്ഷേ, ഒരുപാട് സ്വപ്ങ്ങൾ കണ്ട ആ പന്ത്രണ്ടാം ക്ലാസുകാരിയെ ഒരു പനി തകർത്തു. ചടുലതയോടെ നീങ്ങിയ ആ കാലുകളുടെ ചലനം അന്ന് നിലച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാതിരുന്ന ശ്രീലക്ഷ്മിയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്നത് നൃത്തമാണ്. അസുഖം ബാധിച്ച് നീളം കുറഞ്ഞ വലതുകാലുമായി ഇന്നും നൃത്തവേദികളിൽ സജീവമായ ശ്രീലക്ഷ്മിക്ക് ജീവിതത്തിലെ എല്ലാ കരുത്തും നൽകിയത് നൃത്തമാണ്. അവർ സംസാരിക്കുകയാണ് നൃത്തത്തെപ്പറ്റി, അത് തിരിച്ചു പിടിച്ചു നൽകിയ പുതിയ ജീവിതത്തെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com