കേരളം എന്നും പുഞ്ചിരിയോടെ ചേർത്തുപിടിച്ച രാഷ്ട്രീയ നേതാവാണ് കെ.എം. മാണി. പ്രായഭേദമന്യേ എല്ലാവരും മാണിസാർ എന്നു വിളിക്കുന്ന കെ.എം.മാണി വിടവാങ്ങിയിട്ട് നാലു വർഷം. പാലായുടെ പര്യായമായി മാറിയ മാണി, മണ്ഡലം രൂപീകരിച്ച 1965 മുതൽ 2019ൽ മരിക്കുന്നതുവരെ 13 തവണ തുടർച്ചയായി അവിടെ ജനപ്രതിനിധിയായിരുന്നു. മാന്യത കൈവിടാതെ, കാർക്കശ്യം കലർന്ന ശാസനകൊണ്ട് അണികളുടെ ഹെഡ്മാസ്റ്ററായി അദ്ദേഹം. ‘കെ.എം.മാണിയെ അറിയാം, മാണിസാറിന് എന്നെയും അറിയാം’ എന്ന് മലയാളികൾ ഇപ്പോഴും പറയുന്നതിൽ അഭിമാനമുണ്ടെന്നു മകനും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ.മാണി എംപി. പിതാവിന്റെ അസാന്നിധ്യം ജീവിതത്തിലുണ്ടായ നഷ്ടങ്ങളും മാറ്റങ്ങളും എന്തെല്ലാമാണ്? ആ വിയോഗം രാഷ്ട്രീയമായി എങ്ങനെയാണ് ബാധിച്ചത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രമല്ല, സിപിഎമ്മിലേക്കുള്ള മാറ്റം, കേരള കോൺഗ്രസുകളുടെ ഏകീകരണം, പാർട്ടിയുടെ മുന്നോട്ടുള്ള യാത്ര, റബർ വില, പരിസ്ഥിതിലോല മേഖല വിവാദം, മലയോര കർഷകരുടെ പ്രശ്നങ്ങൾ... ഇങ്ങനെ എല്ലാ വിഷയങ്ങളിന്മേലും മനസ്സു തുറക്കുകയാണ് ജോസ് കെ.മാണി. കോട്ടയത്ത് ഏപ്രിൽ 11ന് നടക്കുന്ന കെ.എം.മാണി സ്മൃതി സംഗമത്തിനു മുന്നോടിയായി പിതാവിനെപ്പറ്റിയുള്ള ഓർമകളും ‘മനോരമ ഓൺലൈൻ പ്രീമിയത്തോട്’ പങ്കുവയ്ക്കുകയാണ് അദ്ദേഹം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com