കണ്ണീരിൽ മുങ്ങിയ ആ കാഴ്ച നാം മറന്നിട്ടില്ല. അന്ന് എളവൂർ സ്കൂളിന്റെ മുറ്റത്തു നിരന്നു കിടന്ന കുരുന്നു ജീവനുകള്‍ക്കു മുന്നില്‍ നാം വിതുമ്പി. തട്ടേക്കാട് ബോട്ടു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍. അവർ നമ്മോടു ചോദിക്കുന്നുണ്ടായിരുന്നോ, എന്തിന് ഞങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു എന്ന്. ഒന്നു വാവിട്ടു കരയാൻ പോലുമാകാതെയാണ് അവരന്ന് അഴലിന്റെ ആഴങ്ങളിലേക്കു താഴ്ന്നു പോയത്. താനൂരിലും സ്ഥിതി മറിച്ചല്ല. ദുരന്തങ്ങളേതായാലും നമുക്ക് നഷ്ടപ്പെടുന്നവയില്‍ ഏതാനും കുരുന്നു ജീവനുകളുമുണ്ടാകും. ആ കുരുന്നുകൾക്കൊപ്പം ആ കുടുംബങ്ങളിലെ വിളക്കും അണയുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com