'സിഗ്നല്‍' നൽകി എതിരാളികൾ, ബോംബേറിൽ ഞാൻ കൊല്ലപ്പെടുമായിരുന്നു: 'സുധാകര ശൈലി' @ 75
Mail This Article
×
പട്ടാളത്തിൽ ചേരാനായിരുന്നു കെ.സുധാകരന് ഇഷ്ടം. അതിനുവേണ്ടി, വീട്ടിൽ തന്നെ പരിശീലന സംവിധാനങ്ങൾ ഒരുക്കിയിരുന്നു അദ്ദേഹം. ഒരു തവണ സിലക്‌ഷൻ ലഭിക്കുകയും ചെയ്തു. എന്നിട്ടും കേരളത്തിലെ കോൺഗ്രസിന്റെ ‘ബ്രിഗേഡിയർ’ പട്ടാളക്കാരനായില്ല. സമ്പന്ന കുടുംബത്തിൽ ജനിച്ചെങ്കിലും ദാരിദ്ര്യത്തിന്റെ അങ്ങേയറ്റവും അദ്ദേഹം കണ്ടിട്ടുണ്ട്. എതിരാളികളുടെ അക്രമത്തിൽ നിന്നൊഴിവാകാൻ, കാറിന്റെ നമ്പർ പ്ലേറ്റും നിറവുമൊക്കെ ഒരു ദിവസം പല തവണ മാറ്റി യാത്ര ചെയ്തിട്ടുണ്ട്. സിപിഎമ്മിനെതിരെ കണ്ണൂരിൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും നിലപാടുകളും പ്രസംഗങ്ങളുമാണു കെ.സുധാകരനെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്. ജനപ്രതിനിധിയോ മന്ത്രിയോ ആകുന്നതിനേക്കാൾ, പാർട്ടി നേതാവാകാനാണു താൽപര്യമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.