വൈദ്യുതി ബോർഡിന്റെ ഫ്യൂസ് ഊരി കമ്മിഷൻ, നഷ്ടം 465 മെഗാവാട്ട്; ഇരുട്ടടിയായി നിരക്കു വർധന, ഷോക്കടിപ്പിച്ച് സർചാർജ്
Mail This Article
×
ഇടിവെട്ടുന്ന പോലെയുള്ള നിരക്ക് വർധനയാണ് വൈദ്യുതി ഉപയോക്താക്കളെ കാത്തിരിക്കുന്നത്. അടുത്ത 4 വർഷത്തെ വർധിപ്പിച്ച വൈദ്യുതി നിരക്ക് ജൂൺ പകുതിയോടെ റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. ഇത് ജൂലൈ ഒന്നിനു നിലവിൽ വരും. ചെറുതല്ലാത്ത നിരക്ക് വർധന ഉണ്ടാകും എന്നാണ് സൂചന. ഉപയോക്താക്കൾക്ക് ആശ്വാസം പകരാനായി എന്തെങ്കിലും നടപടികൾ കമ്മിഷൻ തീരുമാനിച്ചാലും രക്ഷയില്ല. പിന്നീട് കമ്മിഷന്റെ അനുവാദം ഇല്ലാതെ തന്നെ വൈദ്യുതി ബോർഡിന് സ്വന്തം നിലയിൽ സർചാർജ് എന്ന പേരിൽ അധിക നിരക്ക് പിരിച്ചെടുക്കാം. ഇതിന് ആരോടും ചോദിക്കേണ്ട കാര്യമില്ല. എന്തു പേരിട്ട് വിളിച്ചാലും എല്ലാം കറന്റ് ചാർജ് എന്ന പേരിൽ നമ്മുടെ പോക്കറ്റിൽ നിന്നാണ് പോകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.