ചോരയും നീരും നൽകി പോറ്റിവളർത്തിയ പാർട്ടിയെ, സഹോദരപുത്രൻ അജിത് പവാർ നെടുകെ പിളർത്തി എൻഡിഎ പാളയത്തിൽ കൂട്ടിക്കെട്ടിയിരിക്കെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ ഭാവി എന്താകും? മുതിർന്ന നേതാക്കളിൽ ഏറെയും അജിത്തിനൊപ്പം പോയിരിക്കെ, മകൾ സുപ്രിയ സുളെ എങ്ങനെ പാർട്ടിയെ നയിക്കും? ഇൗ രണ്ടു ചോദ്യങ്ങൾക്കും ചെറുപുഞ്ചിരിയാണ് ശരദ് പവാറിന്റെ ആദ്യത്തെ ഉത്തരം. ‘‘പാർട്ടിയിലെ പിളർപ്പ് നിങ്ങൾക്ക് പുതുമയായിരിക്കും, എന്നാൽ എനിക്ക് അങ്ങനെയല്ല. അരനൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതത്തിനിടെ പല വിമതനീക്കങ്ങളും കണ്ടു. ഞാൻ 5 ചിഹ്നങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചിട്ടുണ്ട്. എല്ലാം വിജയകരമായി പിന്നിട്ടു. അതിനാൽ ചിഹ്നം പോലും വലിയ കാര്യമല്ല. ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം’’ – കാൻസർ കവർന്ന് കോടിപ്പോയ കവിളിൽ തലോടി ശരദ് പവാർ ഇതു പറയുമ്പോൾ പാർട്ടിയിലെ ഇടിമുഴക്കങ്ങൾ അദ്ദേഹത്തിൽ ഒരു ആഘാതവും ഉണ്ടാക്കാത്തതുപോലെ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com