പനി പരത്തുന്നത് ബാക്ടീരിയ ആണെന്നായിരുന്നു ഒരു കാലത്ത് ആരോഗ്യമേഖല കരുതിയിരുന്നത്. ആ തെറ്റായ കണ്ടെത്തൽ മനുഷ്യരാശിക്കു വരുത്തിയ നഷ്ടം ചെറുതൊന്നുമല്ല. പനിക്ക് (ഇൻഫ്ലുവൻസ) പിന്നിൽ വൈറസാണെന്നു കണ്ടെത്തിയതാകട്ടെ രോഗരക്ഷകനായ വാക്സീനിലേക്കും നയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാളും ഏറെ പേർ 1918ൽ ഇൻഫ്ലുവൻസ ബാധിച്ചു മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. അമേരിക്കയെ കരയിച്ച ആ മഹാമാരിക്കാലമാണ് ഫ്ലൂവിനെതിരായ വാക്സീന്റെ കണ്ടെത്തലിലേക്കു നയിച്ചതും. തുടക്കത്തിൽ യുഎസ് സൈനികരിലായിരുന്നു വാക്സീൻ പരീക്ഷിച്ചത്. യുഎസിൽ പിന്നീട് ഈ ഫ്ലൂ വാക്സീൻ ആരോഗ്യകരമായ ജീവിതത്തിന് ഒരു അവിഭാജ്യഘടകമായി മാറി. അര നൂറ്റാണ്ടു കഴിഞ്ഞു, ഇന്നും അതു രാജ്യത്ത് തുടരുന്നു. പക്ഷേ അപ്പോഴും ഇന്ത്യ അതിനെപ്പറ്റി ചിന്തിക്കുന്നതു പോലുമില്ല, ഓരോ മഴക്കാലത്തും മുടങ്ങാത്ത അതിഥിയായി പനി വന്നിട്ടു പോലും...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com