വീട്ടിലോ സ്കൂളിലോ തുറന്നു പറയാനാവാത്ത ഒരു പരാതിയുണ്ട്, ഒരു വലിയ വിഷമം. ആരോടു പറയും? ഇതിനുള്ള മറുപടിയായി, ഇന്ത്യയിലെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു നമ്പറുണ്ട്– 1098. ചൈൽഡ്‌ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ നമ്പർ. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സ്കൂളിലും എന്നു വേണ്ട കുട്ടികളുടെ കണ്ണെത്തുന്നിടത്തെല്ലാം ആ നമ്പറിന്റെ പരസ്യങ്ങളുണ്ട്. എളുപ്പത്തിൽ ഓർക്കാവുന്ന ആ നാലക്ക നമ്പറിലേക്ക് ലക്ഷക്കണക്കിന് കുട്ടികളാണ് കഴിഞ്ഞ 27 വർഷമായി വിളിച്ചു കൊണ്ടേയിരിക്കുന്നത്. 365 ദിവസവും രാവും പകലും ഇല്ലാതെ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്ന കുട്ടികളുടെ സ്വന്തം ഹെൽപ്‌ലൈൻ. പക്ഷേ, 27 വയസ്സ് പിന്നിട്ട ചൈൽഡ്‌ലൈനിന്റെ രൂപവും ഭാവവും മാറ്റി ‘ചൈൽ‍ഡ് ഹെൽപ്‌ലൈൻ’ എന്ന പുതിയ സംവിധാനത്തിലേക്കു മാറ്റാൻ ഒരുങ്ങുകയാണ് സർക്കാർ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com