കർണാടകയിലെ ചിത്രദുർഗ, കാവദിഗാരെഹട്ടി തുടങ്ങിയ ഗ്രാമീണ ജില്ലകളിൽ ചെന്നാൽ വെള്ളം കുടിച്ച് അവശരായവരെ കാണാം. ഗ്രാമത്തിലെ പൊതു പൈപ്പുകളിൽനിന്നും കുഴൽക്കിണറുകളിൽനിന്നുമെത്തുന്ന വെള്ളം കുടിച്ച് അവർ തളർന്നു വീഴാനും മരിച്ചു പോകാനും തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ജീവിച്ചിരിക്കുന്നവരിൽ പലരുടെയും മുതുകു വളഞ്ഞു, കാൽ മരവിച്ചു, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വേറെ. 2023 ജൂൺ, ജൂലൈ കാലയളവിൽ മാത്രം വിവിധ ജില്ലകളിലായി മലിനജലം കുടിച്ച് മരണത്തിന് കീഴടങ്ങിയത് പത്തിലധികം പേരാണ്. ഇതു കർണാടകയുടെ മാത്രം കാര്യമല്ല. രാജ്യത്ത് പ്രതിവർഷം എട്ടു ലക്ഷം പേരാണ് മലിനജലം കുടിക്കുന്നതു മൂലം മരിക്കുന്നതെന്നാണ് കണക്കുകൾ.
HIGHLIGHTS
- കർണാടകയിലെ ഗ്രാമങ്ങളിൽ കുടിവെള്ളം ‘കുടിച്ച്’ ആളുകൾ മരിക്കുന്നത് ഇപ്പോൾ വാർത്ത പോലുമല്ല. പ്രകൃതിസുന്ദരമെന്ന് വാഴ്ത്തുന്ന കേരളത്തിന്റെ അവസ്ഥയോ? നാം സങ്കൽപ്പിക്കുന്നതിലും ഗുരുതരമാണ് കാര്യങ്ങൾ.