2008 നവംബർ 14 രാത്രി. ആ സന്തോഷരാവിൽ, അന്നത്തെ ഐഎസ്‌ആർഒ ചെയർമാൻ ഡോ. ജി. മാധവൻ നായർ പ്രഖ്യാപിച്ചു: ,ഇതാ, ചന്ദ്രനെ ഐഎസ്‌ആർഒ ഇന്ത്യയ്‌ക്കു നൽകുന്നു, ഇന്ത്യൻ ത്രിവർണപതാക ചന്ദ്രോപരിതലത്തിൽ എത്തിയിരിക്കുന്നു. ആവേശം ആകാശംമുട്ടിയ സന്തോഷരാത്രിയായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്. ചന്ദ്രനിൽ ഇന്ത്യയുടെ ത്രിവർണപതാക പതിക്കുന്നതിനു ദൃക്‌സാക്ഷിയാകാൻ ബെംഗളൂരു പീനിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്‌ആർഒ) ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ഇസ്ട്രാക്) രാജ്യത്തിന്റെ മുൻ പ്രഥമപൗരനും ലോകോത്തര ശാസ്‌ത്രജ്‌ഞനുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്‌ദുൽ കലാമും വന്നെത്തിയിരുന്നു. കാരണം, ഇന്ത്യ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കലാം മുന്നോട്ടുവച്ച ആശയമായിരുന്നു ഇന്ത്യൻ പതാക നാം ചന്ദ്രോപരിതലത്തിലെത്തിക്കണമെന്നത്. ആ നിർദേശമാണു 2008 നവംബർ 14ന് ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രലോകം അക്ഷരംപ്രതി സാർഥകമാക്കിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com