കേന്ദ്രത്തിന്റെ ‘മീറ്റർ’ വേണ്ട, ‘സ്വയം സ്മാർട്ടാ’വാൻ കേരളം; ഇനി കടവും കിട്ടില്ല?
Mail This Article
×
സ്മാർട്ട് മീറ്ററിന്റെ കാര്യത്തിൽ ഒടുവിൽ തീരുമാനമായിരിക്കുകയാണ്. സ്മാർട്ട് മീറ്റർ കൊണ്ടുവരാൻ തന്നെയാണ് സര്‍ക്കാർ തീരുമാനം, പക്ഷേ സാധാരണക്കാർക്കു ദോഷകരമാകാത്ത രീതിയിൽ മാത്രം. കേരളത്തിൽ കംപ്യൂട്ടറൈസേഷൻ വന്നതുപോലെ, പ്ലസ്ടു വന്നതുപോലെ ആ വരവിന് ഇത്തിരി താമസമുണ്ടാകുമെന്നു മാത്രം. കേന്ദ്രസർക്കാർ നിര്‍ദ്ദേശിച്ചതില്‍നിന്നു വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് കേരളം പരിശോധിക്കുന്നത്. ടോട്ടെക്സ് മാതൃക (ടോട്ടൽ എക്സ്പെൻഡിച്ചർ) ഒഴിവാക്കും. സ്മാർട്ട് മീറ്റർ വേണോ വേണ്ടയോ എന്ന തർക്കം മൂക്കുമ്പോഴും പൊതുജനത്തിൽ വലിയൊരു വിഭാഗത്തിന് ഇത് എന്താണു സംഗതിയെന്ന് ഇപ്പോഴും വലിയ നിശ്ചയമില്ലെന്നതാണ് യാഥാർഥ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.