94 കാരനായ ഗ്രോ വാസുവിന്റെ സമര ജീവിതത്തിലെ ഏറ്റവും ഒടുവിലെ ജയിൽ വാസത്തിന് ഒരു മാസം പിന്നിട്ടു. പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വാദികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോൾ മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നു എന്നതാണ് കേസ്. കോടതിയിൽ ഹാജരാക്കിയപ്പോഴെല്ലാം ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ജാമ്യം വേണ്ടെന്ന് നിലപാട് എടുത്ത ഗ്രോ വാസുവിന് ഈ ജയിൽ ജീവിതവും സമരത്തിന്റെ വേറൊരു മുഖമാണ്. സ്വയം വാദിച്ച്, കോടതിയിൽ നിലപാട് ആവർത്തിച്ച് മുദ്രാവാക്യം മുഴക്കി ജയിലിലേക്ക് മടങ്ങുന്ന ആ പൗരാവകാശപ്രവർത്തകന്റെ ജീവിതം സമാനതകളില്ലാത്തതാണെന്ന് പറയാം. ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 25 ന് കോടതിയിൽ ഹാജരാക്കിയ ഗ്രോ വാസു സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാൻ ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായ തൊപ്പി കൊണ്ട് മുഖം അമർത്തേണ്ടി വന്നു പൊലീസിന്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com