വിമാനത്താവളങ്ങളിലെ ക്യൂ നിൽപ് അത്ര സുഖമുള്ള പരിപാടിയല്ല, പ്രത്യേകിച്ച് നമ്മളൽപം വൈകിപ്പോയിട്ടുണ്ടെങ്കിൽ. ഡൽഹിയടക്കമുള്ള പല വിമാനത്താവളങ്ങളിലും നീണ്ട ക്യൂ വലിയ പ്രശ്നം തന്നെയാണ്. ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 2022ലുണ്ടായ അനിയന്ത്രിതമായ തിരക്ക് ചെറിയ സംഘർഷത്തിലേക്ക് വരെ നയിച്ചിരുന്നു. പലർക്കും ഫ്ലൈറ്റ് കിട്ടാതെ പോകുകയും ചെയ്തു. തുടർന്ന് മിന്നൽ പരിശോധനയ്ക്കായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരിട്ട് വിമാനത്താവളത്തിലെത്തുന്ന അവസ്ഥ പോലുമുണ്ടായി. എൻട്രി ഗേറ്റിലെയും സെക്യൂരിറ്റി ചെക്കിലെയും ക്യൂ ആണ് കാത്തിരിപ്പിന്റെ നീളം കൂട്ടാറുള്ളത്. ഈ പ്രശ്നം പരിഹരിക്കാനായാണ് കഴിഞ്ഞ വർഷം 'ഡിജിയാത്ര' എന്ന സേവനം അവതരിപ്പിച്ചത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com