യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ചതിലൂടെ കോഴിക്കോടിനു മുന്നിൽ തുറക്കുന്ന അനന്ത സാധ്യതകൾ മുതലാക്കാനുള്ള ഒരുക്കങ്ങളുമായി കോർപ്പറേഷനും സജീവമാവുന്നു. കൊൽക്കത്ത നഗരത്തിനു വരെ ലഭിക്കാത്ത ഭാഗ്യമാണ് കോഴിക്കോടിന് സിദ്ധിച്ചത് എന്ന തിരിച്ചറിവിലൂടെയാണ് സാഹിത്യ നഗരം പദവി നിലനിർത്താനുള്ള ദീർഘകാല പദ്ധതികൾ കോ‍ർപ്പറേഷൻ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് ഈ പദവി ലഭിച്ചിട്ടുള്ള ആദ്യ നഗരമാണ് കോഴിക്കോട്. ലോകത്ത് ഇതുവരെ 28 രാജ്യങ്ങളിലായി 42 നഗരങ്ങൾക്കു മാത്രമേ യുനെസ്കോ ഈ പദവി നൽകിയിട്ടുള്ളൂ. നാലു‍ വർഷം കൂടുമ്പോൾ യുനെസ്കോ സാഹിത്യനഗര പദവി പരിശോധിക്കും. അതുകൊണ്ടു തന്നെ നൂറ്റാണ്ടുകൾ കൊണ്ട് കോഴിക്കോട് നേടിയെടുത്ത പെരുമ ആഗോള തലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ അത് നിലനിർത്തുക എന്നതാണ് കോർപറേഷൻ ചെയ്യുന്നത്. എന്താണ് കോഴിക്കോടിനു മുന്നിലുള്ള ഭാവി സാധ്യതകൾ? എന്തൊക്കെയാണ് സാഹിത്യനഗരം പദവി നിലനിർത്താനായി കോർപറേഷന്‍ ആവിഷ്കരിച്ചിരിക്കുന്ന കാര്യങ്ങൾ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com