വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനസജ്ജമാകുന്നതോടെ കേരളത്തിൽ വികസനത്തിന്റെ പാലും തേനുമൊഴുക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സർക്കാരിനു മുന്നിൽ വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി. അനുബന്ധ വികസന പദ്ധതികൾക്കു മാത്രമല്ല, തുറമുഖ നിർമാണത്തിനു നൽകാൻ പോലും സർക്കാരിന്റെ കയ്യിൽ ‘നയാ പൈസ’ ഇല്ല. ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന നിലയ്ക്കു വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറന്നുതരുന്നതെങ്കിലും അവയെല്ലാം തൽകാലത്തേക്ക് അടച്ചു കളയുന്നതാണ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി. ആറു മാസത്തിനകം തുറമുഖം കമ്മിഷനിങ്ങിലേക്കു പോകാനിരിക്കെ, കരാർ പ്രകാരം നൽകേണ്ട തുകയിൽ പത്തിലൊന്നു പോലും ഇതുവരെ നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. കടമെടുപ്പു പരിധിയെ ബാധിക്കുമെന്നതിനാൽ ഈ സാമ്പത്തിക വർഷം ഇനി തുക നൽകാൻ കഴിയില്ലെന്നു സർക്കാരും സമ്മതിക്കുന്നു. അതുപോലും സാധ്യമല്ലെന്നിരിക്കെ, അനുബന്ധമായി പ്രഖ്യാപിച്ച ആയിരക്കണക്കിനു കോടി രൂപയുടെ വികസനത്തിന് എവിടെനിന്നു പണം കണ്ടെത്തും?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com