ഭവന വായ്പയുടെ പലിശ കൂടുമോ? പണപ്പെരുപ്പം നിയന്ത്രിക്കാൻ ‘ഓട്ടോ പൈലറ്റ്’; ആർബിഐ പണനയം നിങ്ങളെ ബാധിക്കുന്നതിങ്ങനെ
Mail This Article
ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെല്ലും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും തമ്മിൽ എന്താണ് സാമ്യം? സത്യത്തിൽ ഒരു സാമ്യവുമില്ല, ഒരു ബന്ധവുമില്ല ക്രിക്കറ്റും പണനയവും തമ്മിൽ. എന്നാൽ ആർബിഐയുടെ സാമ്പത്തിക നയം പ്രഖ്യാപനം വായിച്ചാൽ എന്തോ സാമ്യം തോന്നാനും മതി. ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെൽ പുറത്തെടുത്ത മാസ്മരിക ഇന്നിങ്സ് ഓർമയില്ലേ. ആരോഗ്യകരമായ പ്രതിരോധവും മുന്നിട്ടിറങ്ങിയുള്ള ആക്രമണവും ഉൾച്ചേർന്ന ആ ഇന്നിങ്സ് മാതൃകയിലാണ് പുത്തൻ സാമ്പത്തിക നയം ആർബിഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക്, ബാങ്ക് റേറ്റ്, മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി, സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി എന്നിവയിലൊന്നും മാറ്റമില്ലെന്ന് പ്രഖ്യാപിച്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പണപ്പെരുപ്പം, വിലക്കയറ്റം എന്നിവയെ മെരുക്കി നിർത്താനുള്ള ആക്രമണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. എന്നാൽ ഈ പ്രഖ്യാപനങ്ങളൊന്നും ഓഹരി വിപണിയെ കാര്യമായി ബാധിച്ചില്ല. ഗവർണറുടെ പ്രസ്താവന തുടങ്ങുമ്പോൾ 69,810ലായിരുന്ന സെൻസെക്സ് നേരിയ തോതിൽ ഉയർന്നിട്ട് 69,800ൽ പോയി ഇരുന്നു. നിഫ്റ്റിയാകട്ടെ 21,005ൽ നിന്ന് 20990ലേക്കു താഴ്ന്നു. തീരുമാനങ്ങളിലേറെയും പ്രതീക്ഷിച്ചിരുന്നത് തന്നെയാണ് എന്നതാകാം കാരണം. സാമ്പത്തിക നയത്തെ വിശദമായി മനസിലാക്കാം.