2017ലാണ് മധ്യപ്രദേശിലെ മൻസോറിലുണ്ടായ പൊലീസ് വെടിവയ്പിൽ 5 കർഷകർ കൊല്ലപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ അക്രമം പടർന്നു. അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയായ ശിവ്‍രാജ് സിങ് ചൗഹാൻ കണ്ടെത്തിയത് ഒരു പ്രത്യേക മാർഗമാണ് – അനിശ്ചിതകാല നിരാഹാരം. എന്തായാലും രണ്ടാം ദിവസം അക്രമ സംഭവങ്ങൾക്ക് അറുതിയായി, ചൗഹാൻ തന്റെ സമരവും അവസാനിപ്പിച്ചു. സ്വന്തം പൊലീസ് കർഷകരെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി സമരം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ചൗഹാന്റെ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. അടിയൊഴുക്കുകളും കുതികാൽവെട്ടലുകളും ഒതുക്കലുകളുമെല്ലാം നിറഞ്ഞ രാഷ്ട്രീയത്തിൽ ചൗഹാൻ മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിലിരുന്നത് പതിനാറര വർഷമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com