ശബരിമല തീർഥാടനത്തോടനുബന്ധിച്ച് മാസങ്ങൾക്ക് മുമ്പേ വലിയ തോതിലുള്ള ഒരുക്കങ്ങൾ നടത്താറുണ്ട്. ഓരോ വർഷവും തീർഥാടകരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ അതിന് അനുസൃതമായി സൗകര്യങ്ങളിലും വർധനവ് വേണ്ടതുണ്ട്. എന്നാൽ വിവിധ ഏജൻസികൾ തമ്മിൽ ഏകോപനമില്ലാതിരിക്കുകയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവം ഉണ്ടാവുകയും ചെയ്താൽ ഈ ഒരുക്കങ്ങളെല്ലാം താളംതെറ്റും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ദിവസങ്ങളിൽ ശബരിമല തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ വന്ന പാളിച്ച. കിലോമീറ്ററുകൾ താണ്ടി വന്ന തീർഥാടകർ വലിയ ദുരിതങ്ങളിലൂടെയാണ് ഈ ദിവസങ്ങളിൽ കടന്നു പോയത്. ഒട്ടേറെ പേർ ദർശനം നടത്താതെ തിരിച്ചുപോയി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com