റഷ്യയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് ഒരു സെലിബ്രിറ്റി പാർട്ടിയാണ്. ഡിസംബർ 20, 21 തീയതികളിലായി നടന്ന ‘ഓൾമോസ്റ്റ് നേക്കഡ‍്’ എന്നു പേരിട്ടിരുന്ന വിരുന്നില്‍ റഷ്യൻ സെലിബ്രിറ്റികളും പോപ് ഗായകരും ഉൾപ്പെടെ റഷ്യൻ സമൂഹത്തിലെ ഉന്നതരിൽ വലിയൊരുപങ്കും പങ്കെടുത്തിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ അടുത്തിടെയൊന്നും കണ്ടിട്ടില്ലാത്ത വിധത്തിൽ റഷ്യൻ സമൂഹത്തിൽ എതിർപ്പുയർന്നു. രാജ്യസ്നേഹം ഇല്ലാത്തതും യുക്രെയ്നോട് പൊരുതുന്ന സൈനികരോട് അനാദരം പ്രകടിപ്പിക്കുന്നതുമായിരുന്നു പാർട്ടി എന്നാണ് റഷ്യൻ യാഥാസ്ഥിതിക സമൂഹത്തിൽ ഉയരുന്ന വാദങ്ങൾ. റഷ്യൻ സംസ്കാരത്തിന് ചേരാത്ത പ്രവൃത്തി എന്നാണ് പാർട്ടി വിശേഷിപ്പിക്കപ്പെട്ടത്. കടുത്ത നടപടികളാണ് പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തന്നെ കടുത്ത നടപടികൾക്ക് നിർദേശിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com