കർണാടകയിൽ ശക്തമായ വേരോട്ടമുള്ള ഒരു സംഘടന പ്രാദേശിക വിഷയമുയർത്തി ‘ബോധവൽക്കരണ പരിപാടി’ നടത്താൻ തീരുമാനിക്കുന്നു. എന്നാൽ ബെംഗുളൂരുവിലും സമീപ പ്രദേശങ്ങളിലും തടിച്ചു കൂടിയ ഈ സംഘടനയുടെ പ്രവർത്തകർ പൊടുന്നനെ അക്രമാസക്തരായി. വലിയ കച്ചവട സ്ഥാപനങ്ങൾ ആക്രമിച്ചും ബോർഡുകളും മറ്റും തല്ലിപ്പൊട്ടിച്ചും കർണാടക രക്ഷണ വേദിക (കെആർവി) എന്ന ഈ സംഘടനയുടെ പ്രവർത്തകർ അഴിഞ്ഞാടിയപ്പോൾ പൊലീസ് നോക്കുകുത്തിയായി. അക്രമത്തെ എല്ലാവരും തന്നെ അപലപിച്ചെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയും കാര്യമായ വിമർശനമൊന്നും കെആർവിക്കെതിരെ ഉയർത്തിയില്ല എന്നും കാണാം. ഭാഷാ വിഷയത്തിൽ മുമ്പും തിളച്ചുമറിഞ്ഞിട്ടുള്ള നാടാണ് കർണാടക. ബെംഗളൂരുവിലെ കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകളിലെ എഴുത്തുകൾ 60% കന്നഡയിലായിരിക്കണമെന്ന വിഷയത്തിലായിരുന്നു ഇവരുടെ പ്രതിഷേധവും അക്രമവും. എന്താണ് ഈ നിയമം? ആരാണ് കെആർവിയും അതിന്റെ നേതാവായ ടി.എൻ.നാരായണ ഗൗഡയും?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com