പ്രതിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച് ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന ചരിത്രമെഴുതുന്നു. 2024 ജനുവരി ഏഴിനു നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആരംഭിച്ച വോട്ടെണ്ണൽ 8നു പൂർത്തിയായപ്പോൾ ഭൂരിഭാഗം സീറ്റുകളിലും ഹസീനയുടെ അവാമി ലീഗിനാണു ജയം. ഏതാനും മാസങ്ങളായി പ്രക്ഷോഭങ്ങളും അക്രമങ്ങളും അരങ്ങു തകർക്കുന്ന ബംഗ്ലദേശിൽ വോട്ടെടുപ്പിനോടനുബന്ധിച്ചും അക്രമങ്ങൾക്ക് കുറവില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ബംഗ്ലദേശിൽ ജനാധിപത്യധ്വംസനവും പ്രതിപക്ഷത്തെ അടിച്ചമർത്തലും ശക്തമാകുന്നുവെന്ന് ആരോപിച്ച് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ മുറുമുറുക്കുമ്പോൾ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയാണ് ഹസീന സർക്കാരിന്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com