കേരളത്തിൽ ആദ്യമായി ആറു വരിപ്പാത നിർമിച്ചത് സേലം- കൊച്ചി 544 ദേശീയപാതയിലെ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള 28.5 കിലോമീറ്ററിലാണ്. ദേശീയപാതയിൽ ആദ്യമായി ആറുവരിയിൽ തുരങ്കപാത നിർമിക്കുന്നതും ഇതേ പാതയിലെ കുതിരാനിലാണ്. പാലക്കാട്ടുനിന്നു കുതിരാൻ വഴി തൃശൂരിലേക്കുണ്ടായിരുന്ന പരമ്പരാഗത പാതയുടെ ചരിത്രം ടിപ്പു സുൽത്താന്റെ കാലത്തേക്കും നീളും. കുതിരപ്പുറത്തു പടയോട്ടം നടത്തിയ കാലത്തു ടിപ്പു സുൽത്താൻ വെട്ടിയ പാതയാണിതെന്നാണ് ഒരു കഥ. എന്നാൽ 1844ൽ ആണു കുതിരാനിലെ കാട്ടുപാത ഗതാഗതയോഗ്യമാക്കിയതെന്നു പാണഞ്ചേരി പഞ്ചായത്തു തയാറാക്കിയ ചരിത്രരേഖയിൽ പറയുന്നു. അക്കാലത്തെ ദിവാന്റെ മകനായ വെങ്കിട്ടരാമയ്യയുടെ ഭാര്യയ്ക്കും പരിവാരത്തിനും എളുപ്പത്തിൽ തമിഴ്നാട്ടിലെത്താൻ വേണ്ടിയാണു പാത ഗതാഗതയോഗ്യമാക്കിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com