ഏറെ കോലാഹലങ്ങൾക്ക് ശേഷമാണ് ചംപയ് സോറൻ ജാർഖണ്ഡിലെന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. 67 കാരനായി ചംപയ് സോറൻ ഇൗസ്റ്റ് സിങ്ബും, വെസ്റ്റ് സിങ്ബും സൈറൈക്കല– കർസ ജില്ലകൾ ഉൾപ്പെടുന്ന ജാർഖണ്ഡിലെ കോൽഹാൻ മേഖലയിൽ നിന്നുള്ള ആറാമത്തെ മുഖ്യമന്ത്രിയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഹേമന്ത് സോറനെ ഇ.ഡി കസ്റ്റഡിയിലെടുത്തതോടെയാണ് ചംപയ് സോറന് മുഖ്യമന്ത്രിക്കസേരയിലേക്ക് വഴിതുറന്നത്. സോറൻ കുടുംബത്തിൽ അടിപിടി മൂത്തതോടെ ഹേമന്ത് തന്നെ ചംപയുടെ പേർ നിർദേശിച്ചു. മുഖ്യമന്ത്രിയെ ക്ഷണിക്കാതെ ഒളിച്ചുകളിച്ച ഗവർണർ പി.രാധാകൃഷ്ണൻ രാഷ്ട്രീയ കൂറുമാറ്റത്തിനു വഴിയൊരുക്കുകയാണെന്ന ആശങ്കൾക്കൊടുവിലാണ് സത്യപ്രതിഞ്ജയ്ക്ക് ക്ഷണിച്ചത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com