മയക്കുവെടി വയ്ക്കാന്‍ തിരഞ്ഞെടുത്ത സമയത്തെക്കുറിച്ച് വിമര്‍ശനമുണ്ട്. പുലര്‍ച്ചെയാണു വെടിവയ്ക്കാന്‍ ഉചിതമെങ്കിലും തണ്ണീര്ക്കൊമ്പന് ആദ്യ വെടിയേറ്റപ്പോഴേക്കും സമയം വൈകിട്ട് 5.30 കഴിഞ്ഞിരുന്നു.
തണ്ണീര്‍ക്കൊമ്പനു വെള്ളം കൊടുത്തില്ലെന്നാണു പ്രധാന ആരോപണം. എന്നാല്‍, ഇതു തെറ്റാണെന്നും ലോറിയില്‍ കയറ്റുന്നതിനു മുന്‍പു 35 ലീറ്റര്‍ കന്നാസില്‍ പലതവണയായി വെള്ളം നല്‍കിയിരുന്നുവെന്നുമാണ് ദൗത്യത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്.
Mail This Article
×
മാനന്തവാടി നഗരത്തില്‍നിന്ന് മയക്കുവെടിവച്ച് പിടികൂടി ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ എത്തിച്ചപ്പോള്‍ ചരിഞ്ഞ തണ്ണീര്‍ക്കൊമ്പന്റെ ജഡം കര്‍ണാടക വനംവകുപ്പ് എന്തു ചെയ്തു? സംസ്കരിച്ചെന്നോ കത്തിച്ചുകളഞ്ഞെന്നോ പലരും കരുതുന്നുണ്ടാകും. എന്നാല്‍, ഒരു പകല്‍ മുഴുവന്‍ മാനന്തവാടി നഗരത്തെ ഭീതിയിലാഴ്ത്തിയ കൊമ്പന്‍ കഴിഞ്ഞദിവസം ബന്ദിപ്പൂര്‍ വനത്തിലെ കഴുകന്മാരുടെ ഫുഡ് മെനുവിലെ വിഭവമായി എന്നറിയുക! പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വനപാലകര്‍ തണ്ണീര്‍ക്കൊമ്പന്റെ ജഡം കഴുകന്മാര്‍ക്കു തീറ്റയായി നല്‍കുകയാണു ചെയ്തത്. ബന്ദിപ്പൂരിലെ കഴുകന്‍ റസ്റ്ററന്റില്‍ 3 ദിവസത്തിനുള്ളില്‍ കഴുകന്മാര്‍ക്കു തണ്ണീര്‍ക്കൊമ്പനെ തിന്നുതീര്‍ക്കാനാകും. പുതിയ മൃതദേഹങ്ങളെത്തിയാല്‍ വയനാട്ടില്‍നിന്നു പോലും കഴുകന്മാര്‍ ഇവിടെ പറന്നെത്തും. നൂറുകണക്കിനു കഴുകന്മാര്‍ ഒന്നിച്ചെത്തിയാല്‍ തണ്ണീര്‍ക്കൊമ്പന്റെ അസ്ഥികൂടം മാത്രം ബാക്കിയാകാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.