എന്തുവന്നാലും പിന്നോട്ടില്ലെന്ന് കർഷകരും പ്രതിരോധിക്കുമെന്ന് സർക്കാരും നിലപാട് എടുത്തതോടെ ഡൽഹി– ഹരിയാന അതിർത്തിയിലെ അന്തരീക്ഷമാകെ കനത്ത ആശങ്ക നിറഞ്ഞിരിക്കുകയാണ്.
കർഷകരെ പ്രതിരോധിക്കാൻ അള്ളും മുള്ളും വരെ വിന്യസിച്ച പൊലീസിന്റെ നീക്കങ്ങളെ ക്യാമറക്കണ്ണുകളിലൂടെ കാണുകയാണ് മലയാള മനോരമ ഡൽഹി ബ്യൂറോയിലെ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ. അതിർത്തിപ്രദേശമായ സിംഗുവിൽനിന്ന് പകർത്തിയ ചിത്രങ്ങളിലൂടെ...
ഡൽഹി, ഹരിയാന അതിർത്തിയിലെ സിംഗുവിൽ
കർഷകരെ തടയുന്നതിനായി സജ്ജരായി നിൽക്കുന്ന ദ്രുതകർമ സേനാംഗങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
Mail This Article
×
ആറു മാസമെങ്കിലും കഴിഞ്ഞുകൂടാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റു സാധന സാമഗ്രികളുമായാണ് ഡൽഹിയിലേക്ക് പഞ്ചാബിൽനിന്ന് കർഷകർ സമരത്തിനായി എത്തുന്നത്. എന്നാൽ ഒരു നിമിഷം പോലും ഡൽഹിയിൽ തങ്ങാൻ അനുവദിക്കാത്ത വിധമുള്ള പ്രതിരോധമാണ് കേന്ദ്ര സർക്കാർ ഡൽഹി–ഹരിയാന അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ പലതും അതിവിചിത്രങ്ങളുമാണ്. സമരത്തെ സർക്കാർ ഭയക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ് പ്രതിരോധ സംവിധാനങ്ങളെല്ലാം. അതിർത്തിയിലെ ദേശീയപാത 44ൽ ഫലത്തിൽ ഗതാഗതം സ്തംഭിച്ച മട്ടാണ്. കോൺക്രീറ്റ് ബ്ലോക്കുകൾ വരെ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. രണ്ടുംകൽപിച്ചാണ് പൊലീസും ദ്രുതകർമസേനയും എന്നതിന് ഇനിയുമുണ്ട് തെളിവുകൾ. വമ്പൻ കണ്ടെയ്നറുകൾ ദേശീയപാതയിൽ നിരത്തിയിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിച്ചാൽ ഒരടി അനങ്ങില്ല. കണ്ടെയ്നർ നിറയെ മണ്ണുനിറച്ചതാണ് കാരണം. ഇതോടൊപ്പം നീളത്തിൽ മുള്ളുവേലിയുമുണ്ട്. കാവലിനു ദ്രുതകർമ സേനാംഗങ്ങളും.
English Summary:
Battle of Barriers: A Visual Journey Through the Obstacles at Delhi's Singhu Border against Punjab Farmers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.