മൂന്നു തവണ സിസേറിയൻ കഴിഞ്ഞ സ്ത്രീക്ക് വീട്ടിൽ പ്രസവിക്കാമോ? തീർച്ചയായും സാധിക്കുമെന്ന അക്യുപംക്ചർ ചികിത്സകന്റെ വാക്കു വിശ്വസിച്ചതാണ് തിരുവനന്തപുരം നേമത്ത് മുപ്പത്തിയാറുകാരിയായ ഷമീറ ബീവിയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ കലാശിച്ചത്. മാതൃമരണനിരക്ക് പിടിച്ചു നിർത്തുന്നതിൽ പാശ്ചാത്യ രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിൽ ഇത്തരം മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായി മാറുകയാണ്. ആശാവർക്കർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിരന്തര ബോധവൽക്കരണം ഉണ്ടായിട്ടു പോലും അശാസ്ത്രീയമായ ചികിത്സാ രീതികളിൽപ്പെട്ട് മരണപ്പെടുന്ന കേരളത്തിലെ അവസാനത്തെയാളാണ് ഷമീറ. യുട്യൂബ് നോക്കിയായിരുന്നു ഷമീറയുടെ പ്രസവം. ഇത്തരം പ്രസവം എടുക്കലുകൾ വ്യാപകമാകുന്നത് അത്യന്തം ആശങ്കയോടെ കാണേണ്ടതുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പ്രസവത്തിൽ ഏത് നിമിഷവും സങ്കീർണതകൾ പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതുതന്നെ കാരണം. അശാസ്ത്രീയ ചികിത്സാ രീതികൾക്കു പിന്നാലെ പോകുന്നവർ അറിയേണ്ട ആ സങ്കീർണതകൾ എന്തൊക്കെയാണ്? വൈദ്യസഹായം ഉറപ്പുവരുത്താതെ നടക്കുന്ന പ്രസവങ്ങളിൽ അമ്മയ്ക്കൊപ്പം കുഞ്ഞിനെയും കാത്തിരിക്കുന്നത് എന്തെല്ലാം അപകടങ്ങളാണ്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com